Saturday, February 23, 2013

പരിഭവം

ഒരു കുഞ്ഞു കാറ്റിന്‍റെ തേരിലേറി 
ഒരപ്പൂപ്പന്‍ താടി എന്‍ അരികിലെത്തി
 വഴിയോര കാഴ്ചകള്‍ ചൊല്ലിതന്നു

കരുതിവച്ച സ്നേഹനീര്‍ വാങ്ങുവാന്‍ 

ഉണ്ണികളാരും ഈ വഴി വരുന്നില്ലെന്നൊരു 
മഷിത്തണ്ട് തേങ്ങിയെന്നു

ഇടവഴില്‍ ആരും 

ഒരു പുഞ്ചിരിപ്പൂതരുന്നില്ലെന്നൊരു
സുന്ദരിപ്പൂവിന്‍റെ പരിഭവം

തൊടിയില്‍ കൂടെക്കളിക്കാന്‍ 

കൂട്ടില്ലെന്ന്തുമ്പിപ്പെണ്ണിന്‍റെ ഗദ്ഗദം

നിയന്ത്രിക്കാന്‍  ആളില്ലാതെ

വഴിതെറ്റി അലയുന്നു എന്നൊരു
കളി പട്ടത്തിന്റെ പരാതി

മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നിറയുന്ന മിഴികള്‍

കൂട്ടിനില്ലെന്നു ഒരു മയില്‍പ്പീലി

Wednesday, February 20, 2013

സഹയാത്രികര്‍’


കുപ്പായത്തിന്റെ പുറം
കഴുത്തില്‍ തൂങ്ങി
കത്തുന്ന വെയിലിലും
ആര്‍ത്തലച്ച മഴയിലും
താങ്ങായി തണലായി
കാലത്തിനൊപ്പം ഒരു ഒറ്റക്കാലന്‍

അഴുക്കിലും ആര്‍ഭാടത്തിലും
വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ
ചവിട്ടാന്‍ അറയ്ക്കുന്നിടതൊക്കെ
ചുംബിച്ചും
പാദപൂജ ചെയ്യുമ്പോഴും
പാപിയെപ്പോള്‍ ചവിട്ടേറ്റ്‌
ഒരു രക്ഷകന്‍
 

തോളില്‍ എടുത്ത
ചങ്ങാതിയുടെ
 മര്‍ദനത്തില്‍
വാവിട്ട നിലവിളി
ഒരു താളമായി മേളമായി
 അത് ആയിരം കാതുകള്‍ക്ക്
ആനന്ദമായി
 അടികൊണ്ടു തയമ്പായി
 ഞാനൊരു തായമ്പകയായി 

Saturday, February 9, 2013

നാവ്....!!!



ഒരു നിമിഷത്തില്‍ അനുഗ്രഹവും

 മറു നിമിഷത്തില്‍ ഉഗ്രശാപവും 
മൊഴിയുന്നതോരെ നാവ് തന്നെ

നാമം ജപിക്കുന്ന നാവ്‌

മധുരമായ്‌ പാടുന്ന നാവ്
സന്തോഷമരുള്ളുന്ന നാവ്
സാന്ത്വനമേകുന്ന നാവ്
ഇരുതലവാളിനെ തോല്‍പ്പിക്കുമാറ്
സംഹാരതാന്ധവമാടുന്ന നാവ്‌

തീയാണ് നാവ് 

സകലവും ചുട്ടെരിച്ചീടുന്ന തീക്കാറ്റാണ് നാവ്
വാളൊന്നു തൊട്ടാല്‍ ചോര പൊടിയും
 നാവൊന്നു ചുഴറ്റിയാല്‍ ഹൃദയം മുറിയും 
ഒരു ചാന്‍  വരുന്നോരീ ആയുധം 

അരിഞ്ഞു തള്ളിയതെത്ര ജീവിതങ്ങളെ