Monday, May 6, 2013

കടിഞ്ഞൂല്‍ പുത്രന്‍


യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ പറ്റിയ ഒരു അബദ്ധം അല്ല തെറ്റ് തന്നെ  .ഡെയ്സി പേരുപോലെ തന്നെ ഒരു പുഷ്പ്പം പോലെ മനോഹരിയായവള്‍  ഒരു അമ്മയുടെ ഉദരത്തില്‍ പിറന്നില്ലങ്കിലും പെങ്ങളെപ്പോല  കരുതെണ്ടവള്‍ അവളെ  കീഴ്പ്പെടുത്തി ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചത് കുറ്റം തന്നെയാണ്.
അവള്‍ക്കു മറച്ചുവയ്ക്കാന്‍ ആകാത്തവിധം ആ കുറ്റം മറ്റുള്ളവരുടെ കണ്ണില്‍ വെളിപ്പെട്ടപ്പോള്‍ ബന്ധുക്കളോടൊപ്പം നിന്ന് അവളെ തേവിടിശി എന്ന് കൈ ചൂണ്ടി അധിക്ഷേപിച്ചതും കുറ്റം തന്റെ മാത്രം കുറ്റം
എന്നിട്ടും അവള്‍ തന്‍റെ പേര് പറഞ്ഞില്ല.
കുറെ മാസങ്ങള്‍ക്ക് ശേഷം അമ്മ അപ്പനോട് പറയുന്ന കേട്ട് ഡെയ്സി അവള്‍ പ്രസവിച്ചു  ആണ്‍കുട്ടിയാണ്  കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ കൊടുത്തു എന്നും.
പ്രസവിച്ച വയര്‍ ഉണങ്ങും മുന്‍പേ മുലപ്പാലിന്റെ ഗന്ധം മാരും മുന്‍പേ അവളെ ഒരു അനാഥന് കല്യാണം ചെയ്തു കൊടുത്തു അവളുടെ അപ്പനും ആങ്ങിളമാരും ഭാരമോഴിച്ചു .
എന്ന് മുതലാണ്‌ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ താന്‍ ഓര്‍ക്കാനും സ്നേഹിക്കാനും തുടങ്ങിയത്.
 ഒരുത്തിയെ പ്രേമിച്ചു കല്യാണം കഴിച്ചു തനിക്ക് ഒരു മകന്‍ ഉണ്ടായപ്പോള്‍,അവന്‍ മുപ്പതാം ദിവസം മരണപ്പെട്ടപ്പോള്‍ ....അതെ അന്ന് ആ മകനെ നഷ്ട്ടപ്പെട്ടത്‌ മുതലാണ്‌ താന്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ കുറിച്ച് ഓര്‍ക്കാനും അവനെ സ്നേഹിക്കാനും തുടങ്ങിയത്..
അപ്പോള്‍ അവനു അഞ്ചു വയസ്സ് പ്രായം ആയിക്കാണും .അവനെ ഒന്ന് കാണാന്‍ വേണ്ടി കൊതിച്ച നാളുകള്‍ .
ഒരിക്കല്‍ വീട്ടില്‍ ഒരു ആവശ്യത്തിന് എല്ലാവരും ഒത്തുകൂടിയ അന്ന് അവളെ തനിച്ചു കിട്ടിയപ്പോള്‍ ചോദിച്ചു.
“അന്ന് നമ്മുടെ കുഞ്ഞിനെ ഏതു അനാഥാലയത്തില്‍ ആണ് കൊടുത്തത് എനിക്ക് അവനെ ഒന്ന് കാണണം “
ജീവനോടെ ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അവളുടെ മറുപടി ....ദുഃഖം ഉരുണ്ടു കൂടി പെയ്യാന്‍ വിതുമ്പുന്ന പോലെയുള്ള അവളുടെ മുഖം ജ്വലിക്കുന്ന ആ കണ്ണുകളെ  നേരിടാനും കൂടുതല്‍ എന്തെങ്കിലും ചോദിക്കാനും ഉള്ള ധൈര്യം തനിക്ക് ഉണ്ടായില്ല.
പിന്നെ അറിയാവുന്ന ഒന്നുരണ്ടു അനാഥാലയത്തില്‍ കയറിയിറങ്ങി അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടികളെ ഒക്കെ കണ്‍ നിറയെ കണ്ടു .അവരില്‍ ഒരാള്‍ ആകും തന്‍റെ മകന്‍ എന്ന് വെറുതെ ഉറപ്പിച്ചു .അന്നുമുതല്‍ എല്ലാ വര്‍ഷവും ഒരു ദിവസം കണക്കുകൂട്ടി കുറെ മിട്ടായിയും കേക്കുമായി അവിടെ പോകും തന്‍റെ മകന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു അതവര്‍ക്ക് വിതരണം ചെയ്യും .തന്നെ നോക്കി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ചേര്‍ത്ത് നിര്‍ത്തി ചുംബിക്കും ....വീട്ടില്‍ എന്ത് ആവശ്യം നടന്നാലും മൂന്നു അനാഥാലയത്തില്‍ ഭക്ഷണം എത്തിച്ചിരിക്കും .
താന്‍ ഇതുവരെ കാണാത്ത കയ്യില്‍ എടുക്കാത്ത തന്‍റെ കടിഞ്ഞൂല്‍ പുത്രന് വേണ്ടി അയാള്‍ മുപ്പതു വര്‍ഷത്തോളമായി മുടക്ക് വരുത്താതെ ഇതെല്ലാം ചെയ്യുന്നു .
ഇന്ന് അയാള്‍ക്ക്‌ കെട്ടിക്കാന്‍ പ്രായമായ മൂന്നു പെണ്മക്കള്‍ ഉണ്ട് 
പാതിരാത്രി കാറിന്‍റെ ഒച്ച കേട്ട് ഭാര്യ ജെസ്സി വാതില്‍ തുറന്നു.കാറില്‍ നിന്നും മൂന്നാല് ആളുകള്‍ കൂടി അയാളെ എടുത്തു വരാന്തയില്‍ കൊണ്ട് കിടത്തി ....വന്നവര്‍ ജെസ്സിയോടു ഒന്നും മിണ്ടാതെ കാറില്‍ കയറി പോയി .....ജെസ്സി പിറുപിറുത്തുകൊണ്ട് വാതില്‍ വലിച്ചടച്ചു.
എത്രയോ വര്‍ഷങ്ങളായി  ഇതെന്നും പതിവാന് കുടിച്ചു ലക്ക് കെടുമ്പോള്‍  കൂട്ടുകാര്‍ കൊണ്ടുവന്നു വരാന്തയില്‍ കിടത്തും ...
“മോനെ അപ്പച്ചനോട് ക്ഷമിക്കെടാ”
വരാന്തയില്‍ നിന്നും ഞെരക്കവും മൂളലും നിലവിളിയും ....അവസാനം എപ്പോഴോ ബോധം കേട്ട് ഉറങ്ങും ...
ഓരോ യുവാക്കളും തന്‍റെ നേരെ നടന്നടുക്കുമ്പോള്‍  ഹൃദയത്തില്‍ ഒരു പെരുമ്പറ മുഴങ്ങും.തല കുനിച്ചു ശ്വാസം അടക്കിപ്പിടിച്ച് അയാള്‍ നിന്നിടത് നിന്നും ചലിക്കാന്‍ ആകാതെ ......
ഇവനാകുമോ തന്‍റെ നേരെ  കൈ ചൂണ്ടി മനസാക്ഷിയുടെ കോടതിയില്‍ തന്നെ നിറുത്തി തന്‍റെ നേരെ ചോദ്യശരങ്ങള്‍ എയ്തു വിടുന്ന കടിഞ്ഞൂല്‍ പുത്രന്‍ 

Wednesday, May 1, 2013

ഹൃദയം അറിയുന്നുണ്ടോ.


.

പലവട്ടം കാതുകള്‍ കേട്ടതും 

കണ്ണുകള്‍ കണ്ടതും ഹൃദയം 
അറിഞ്ഞിരുന്നില്ല .....

സ്നേഹിക്കാന്‍ ഒരാളുണ്ടാവുക 

എന്നാണു ഹൃദയം കാത്തിരിക്കുന്നത്, 
കൊതിക്കുന്നത് ....
ഓരോ തുടിപ്പിലും 
അലിയുന്ന സ്നേഹത്തിനായി .....
അലിഞ്ഞു അലിഞ്ഞു ഒന്നായ്‌ 
ചേരുന്ന നിത്യസ്നേഹത്തിനായി ....

കണ്ണുകള്‍ അടച്ചു 

ഒരു നിമിഷം ചിന്തിക്കുക 
കണ്ണുകള്‍ കണ്ടതും,
കാതുകള്‍ കേട്ടതും 
ഹൃദയം അറിയുന്നുണ്ടോ ??

അല്ലെങ്കില്‍ നാളെ 

ഹൃദയം നമ്മെ പഴിപറയും 
നീ കേട്ടതും കണ്ടതും 
നിന്റെ മാത്രം ഇഷ്ട്ടങ്ങള്‍ ആയിരുന്നു 
അവയില്‍ ഒന്നുപോലും 
ഞാന്‍ അറിഞ്ഞിരുന്നില്ല എന്ന്......

നമ്മുടെ ജീവനായ്‌ 

ഓരോ നിമിഷവും 
നമുക്കായ് തുടിക്കുന്ന ഹൃദയം
നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും 

അറിയാതെ പോകരുത്....

നമ്മള്‍ കാണുന്നത് 

ഹൃദയം അറിഞ്ഞാല്‍
അത് നന്മ്കള്‍ ആയിരിക്കും .......

കേള്‍ക്കുന്നത് എല്ലാം 

ഹൃദയഗീതങ്ങള്‍ ആയിരിക്കും...
ഹൃദയതാളത്തില്‍ 

ജീവിതം ധന്യമാകും ...!!

അപ്പോള്‍ ഇന്നുമുതല്‍ 

ഹൃദയം കൊണ്ട് കേള്‍ക്കാം....
ഹൃദയം കൊണ്ട് കാണാം......