കുളികഴിഞ്ഞു
ഈറന്‍ തുള്ളികള്‍
ഇറ്റുവീഴുന്ന
മുടികളും
ചുളിവു വീണ
കൈകളും
നിര്‍മ്മലമായ
മനസ്സുമായ്
ജീവിത
സായഹ്നസന്ധ്യകളില്‍
നിലവിളക്കിന്‍ മുന്‍പില്‍
കൈകൂപ്പി കണ്ണടച്ച്
മനസ്സാം അമ്പലത്തില്‍
ഭഗവാനെ കണ്ടു
മനസ്സില്‍ നിറയെ
ഭക്തിതന്‍ പൂക്കളും
ചുണ്ടില്‍
നാമജപവുമായ്
അമ്മെനാരായണ
ദേവിനാരായണ
മന്ത്രം ജപിച്ചു ...
ഈറന്‍ സന്ധ്യയില്‍
പൂമുഖത്തിരിക്കുന്ന
മുത്തശ്ശിയമ്മയോടൊപ്പം
കുഞ്ഞിളംകാറ്റും
ഈറന്‍ മേഘവും
കുഞ്ഞാറ്റ കിളികളും
ജപമന്ത്രം ഈണത്തില്‍
ഏറ്റുചൊല്ലി
കുഞ്ഞിളം
കൈകള്‍ കൂപ്പി
മുത്തശിയമ്മയോടൊപ്പം
ഐശ്വര്യം നിറച്ചു
നന്മതന്‍ തിരിയിട്ട
നിറദീപത്തിനു മുന്‍പില്‍
വട്ടമിട്ടു ഇരുന്നു
നാമം ജപിച്ച ത്രിസന്ധ്യകള്‍
ഇന്ന് ഓര്‍മ്മ മാത്രമായ്
7 comments:
വളരെ നല്ല കവിത.
ദൈവം കാവലുണ്ട്.
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.
ശുഭാശംസകൾ....
നന്മകള്‍ പുലരട്ടെ
സൌഭാഗ്യം ലഭ്യമാകട്ടെ
ആശംസകളോടെ
നന്മയുടെ ഇന്നലെകള്‍.
നാളെയും നന്മകള്‍ക്കായി കാത്തിരിയ്ക്കാമല്ലോ
വളരെ നല്ല കവിത.
ആശംസകളോടെ
ഇന്നിന് നഷ്ടമാകുന്ന നന്മകളുടെ കാഴ്ചകള്‍ ...
മുത്തശ്ശിമ്മാര്‍ക്ക് പൊലും സമയമില്ലാ കാലം
സീരിയലും , അണുകുടുംബങ്ങളും കട്ടെടുക്കുന്ന
സന്ധ്യാനാമവും , സ്തുതികളും അന്യം നില്‍ക്കുന്ന
ഗൃഹാതുരമായ ചിത്രമായി മാറുന്നു ............
മനസ്സിലെങ്കിലും ആ നന്മ വിളക്കുകള്‍ കെടാതിരിക്കട്ടെ ..
സ്നേഹപൂര്‍വം.......
പഴമയുണ്ട്..മനോഹാരിതയുണ്ട് ...ഭക്തിയുണ്ട് .നന്മയുണ്ട്
നല്ല കവിത... ആശംസകള്‍
Post a Comment