Friday, July 27, 2012

കുഞ്ഞികവിതകള്‍ ...!!

സ്നേഹമഴയില്‍ നനഞ്ഞു
നാം ഒന്നായ്
ഒരു കുടക്കീഴില്‍
ഒന്നായ് അടിവെച്ചു
പോയിരുന്നോര കുട്ടിക്കാലം
ഓര്‍മ്മയില്‍ ഇന്നും കൊതിക്കുന്ന
നമ്മുടെ ബാല്യകാലം

******************************


മഴവെള്ളത്തില്‍ കടലാസ്സു
തോണിയുണ്ടാക്കി
ഒന്നിന് പുറകെ ഒന്നായ് ഒഴുക്കി
ഓളത്തില്‍ ചാഞ്ചാടി തോണി
അലയുമ്പോള്‍
മനസ്സിലും ഉയരുന്നു
ഭയത്തിന്റെ അലകളും
അലകളടിച്ചു തോണി തകരുമ്പോള്‍
പിണങ്ങിയോടിയ തോഴനല്ലേ


************************************************

സ്നേഹതോണി തുഴഞ്ഞു
സ്നേഹതീരമണയാന്‍
സ്നേഹിതനായ് നീയും പോരു

**********************************

അറിയപെടത്തൊരു
സ്നേഹത്തിന്‍ ലോകത്ത്
നാട്ടുകാര്‍ നമ്മള്‍
തമ്മില്‍ കാണാത്ത
വീട്ടുകാര്‍ നമ്മള്‍
കയ്യെത്തും ദൂരത്ത്
കാണാമറയത്ത്
കാത്തിരിക്കുന്നു
ആരൊക്കെയോ നമ്മളെ

*******************************

പൊഴിയുന്ന മഴയിലെ
സ്നേഹ സംഗീതം പോല്‍
ഇലകളില്‍ വീഴുന്ന
മഴയുടെ താളം പോല്‍
ആത്മാവില്‍ പെയ്യുന്ന
തുലാവര്‍ഷ മഴപോലെ
വേനല്‍ മഴപോലെ
കുളിരായ് പെയ്യുന്നു ....
കവിതപോല്‍
എന്റെ മനസ്സും

********************************`
ഇന്നാണ് സത്യം
ഇപ്പോഴാണ് സത്യം
നാളേ നാം എന്താനെന്നാരരിയുന്നു

******************************

ബലിയാണ് താനെന്നറിയാതെ
ബലിയ്ക്കായ് മലകയറുന്ന
ബലി വസ്തു പോലെ
സ്വയം ബലിയാകുവാന്‍
ക്ഷണിക്കപ്പെട്ടവര്‍ നമ്മളും

****************************

കരിങ്കല്ലുപോല്‍ കഠിനമാം
മനസ്സിനെ പൂ പോല്‍ നീ
മൃദുലമാക്കിടണം .....
സ്നേഹത്തില്‍ തേനതില്‍
നിറചീടണം .
******************************************

പൂ പോലെ എന്റെ പുണ്യമായ്
നീ വിരിയേണം
മാനം തൊട്ടു നീ എന്റെ
നന്മയായ് വളരേണം
ആകാശഗോളങ്ങള്‍ക്കപ്പുറം നീ
എന്റെ സ്നേഹമായ് ഉയരേണം

**********************************

കവിതപോല്‍ ഒരു വരി കുറിക്കു
മനസ്സിനെ നീ വഴി തിരിക്കു
ഭാരങ്ങളെല്ലാം ഇറക്കി വയ്ക്കു
സന്തോഷത്താല്‍ നീ നിറയും

****************************

മാലാഖമാരുടെ ലോകത്ത്
പോകാന്‍ മനസ്സിലൊരായിരം
മോഹമുദിച്ചു..
ആകാശ ദൂരത്തു
കണ്ണും നട്ടു ഞാന്‍
മാലാഖയെ കാണാന്‍
കാത്തിരുന്നു...
ചാരെയിരുന്നു പുഞ്ചിരിതൂകുന്ന
കുഞ്ഞിന്റെ കണ്ണില്‍ കണ്ടു ഞാന്‍
കുഞ്ഞിചിറകുള്ള മാലാഖയെ

******************************

ഭൂമിയില്‍ പിറക്കാന്‍ ആശിച്ചൊരു കുഞ്ഞുമാലാഖ
ഒരമ്മതന്‍ ഉദരത്തില്‍
വന്നു ജനിച്ചു
കശാപ്പുശാലയായ് മാറിയ
ഉദരതിലാ മാലഖകുഞ്ഞു
നാല്പത്തിയാറു കഷണമായി
ആശകള്‍ ബാക്കിയാക്കി
ചോരചിന്തി യാത്രയായി

********************************


നിരാശകള്‍ എല്ലാം ആശയായ് മാറ്റാന്‍
കണ്ണീരെല്ലാം കനവായ് മാറ്റാന്‍
സ്വപ്‌നങ്ങള്‍ എല്ലാം സ്വന്തമാക്കുവാന്‍
കാര്‍മേഖം മൂടിയ മനസ്സില്‍
മഴവില്ലായി തെളിയാന്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍
മനമാകെ വിതറാന്‍
മണവാളനായി അണയും
മണ്ണിനും വിണ്ണിനും നാഥന്‍ആയവന്‍

**********************************

ഉള്ളിലിരിക്കുന്നവനെ കാണാന്‍
കണ്ണ് വേണ്ട ....
ഒരല്പം സ്നേഹത്തില്‍ വെളിച്ചം മതി
കൂരിരുട്ടിലും തിരിയായ്
തെളിയുന്നവന്‍
കൂട്ടം തെറ്റുമ്പോഴും കൂട്ടായ് വരുന്നവന്‍

*******************************

സൂര്യ മുഖം വാടി
പകലിനെ
പിരിയും വേദനയാലോ...
ചന്ദ്രമുഖം തെളിഞ്ഞു
സന്ധ്യയെ പുല്‍കും
സന്തോഷതാലോ.....
ആകശം കരയുന്നു
ഭൂമിയെ ഓര്‍ത്തിട്ടോ....
മഴയായ് പൊഴിയുന്നു
ഭൂവിന്‍ മനസ്സ് തണുപ്പിക്കാണോ.

****************************************

ഓര്‍മ്മകള്‍ ഹ്രദയത്തില്‍
തറച്ച മുള്ളുപോലെ
ഇടയ്ക്കിടെ ഊരി വീണ്ടും തറയ്ക്കുന്നു
നോവിചിടുന്നു കാരുണ്യമില്ലാതെ

*************************************

നീട്ടി നില്‍ക്കും കൈകളിലെന്നും
ശൂന്യത മാത്രം....
നിറഞ്ഞു നില്‍ക്കും കണ്ണിലെന്നും
പ്രതിഫലിക്കും നിന്റെ ചിത്രം
കണ്ണീരില്‍ മായുന്നു
കരുണയില്‍ തെളിയുന്നു
കാരുണ്യവാനാം നിന്റെ ചിത്രം

****************************

മഴനൂല്‍ ഉഞ്ഞാലില്‍ നനഞ്ഞാടീ...
പൂ വിരിയും ചില്ലകള്‍
പൂമുഖ മുറ്റത്തെ
കൊച്ചു പൂന്തോട്ടത്തില്‍
ചുംബനമഴയില്‍ പൂക്കളെല്ലാം
നാണിച്ചു മുഖം താഴ്ത്തി നിന്നു
പൂത്തുമ്പി ചുറ്റും പാറി നടന്നു
പൂക്കളെയെല്ലാം കളിയാക്കി.

***********************************

തംബുരു നീയൊന്നു
ഇമ്പമായ് പാടുമോ
തുമ്പങ്ങളെല്ലാം
ഇമ്പമായ് മാറട്ടെ

****************************

ചിന്തകള്‍ക്കെല്ലാം വാക്കുകളായ്
അക്ഷരമായ് മാറാന്‍
നാണമാകുന്നു ....
ചിന്തകളായിരം ചിത്തത്തില്‍
ഉണ്ടല്ലോ....
വാക്കുകളായ് ജനിക്കാന്‍
കാത്തിരിക്കുന്നു ഞാന്‍

********************************

മഴപെയ്യുന്നു എന്റെ നാട്ടില്‍
ഇടിവെട്ടുന്നു എന്റെ നാട്ടില്‍
കാറ്റടിക്കുന്നു എന്റെ നാട്ടില്‍
കറന്റ്‌ പോകും എന്റെ വീട്ടില്‍
എല്ലാം ഓഫ്‌ ആക്കുന്നത ബുദ്ധി
ഇല്ലെങ്കില്‍ മെക്കാനിക് വന്നു
ആയിരങ്ങള്‍ എണ്ണി കൊണ്ട് പോയിടും
നക്ഷത്രമെണ്ണി ഞാനും ഇരുന്നിട്ടും

**************************************

സ്നേഹത്തിന്‍ കൂട്ടുകാരനെ
ഞങ്ങള്‍ക്കായി തന്ന അമ്മയെ
സ്നേഹിചിടുന്നു ഞാന്‍
നിന്‍ അമ്മയെ എന്നും
വാക്കുകള്‍ ഇല്ല നന്ദി പറയുവാന്‍

*************************************

എകിടുന്നു ഒരായിരം സ്നേഹപ്പൂക്കള്‍
ഹ്രദയമാം കൈ നീട്ടി
സ്വീകരിക്ക

*******************************

വര്‍ണ്ണങ്ങള്‍ വിതറി
വിരിയുന്ന പൂക്കളെ
കണ്ണിനിമ്പമായ് മാറിയാലും
നാളെ കൊഴിഞ്ഞു പോയിടിലും
മനസ്സാം വയലില്‍
സ്നേഹത്തിന്‍ വിത്തുപാകി
നിത്യവും പൂത്തു നില്‍ക്കുക
നിങ്ങള്‍ എന്നും

******************************


വര്‍ണ്ണചിറകുള്ള പൂമ്പാറ്റയെ പോല്‍
കാലമാം പൂന്തോട്ടത്തില്‍
നാളുകലേറെ ഞാന്‍ പാറി നടന്നു...
ഒരിറ്റു സ്നേഹത്തിന്‍ തേന്‍ നുകരാന്‍
വര്‍ണ്ണപ്പൂക്കള്‍ ആയിരം
കണ്ടു ഞാന്‍ അവയില്‍
സ്നേഹത്തിന്‍ തേന്‍ മാത്രം കണ്ടതില്ല

*****************************************

കദന കടലില്‍
വേദനതന്‍ നീര്‍ച്ചുഴിയില്‍
കണ്ണീര്‍ കടലില്‍
താഴുന്നോരെന്‍ അമ്മയെ
മാറോടണച്ചു ശാന്തമായി
ആശ്വസിപ്പിചിടാന്‍ പോലും
ആകാതെ കൈകള്‍
ആണിയാല്‍ ബന്ധിച്ചു.

***************************************

ആത്മദുഖത്താല്‍ നീറിടുന്ന
മകന്റെ വേദന കാണുവാന്‍ ആരുണ്ട്‌
പൂപോലുള്ള നിന്‍ ഉള്ളം കൈയില്‍
കാരിരുമ്പാണികള്‍ തുളച്ചു കയറുമ്പോള്‍
കണ്ടുനിന്ന അമ്മതന്‍
ഹ്രദയത്തില്‍ തുളച്ചു കയറി
ഇരുതലവാള്‍
വാല്‍സല്യതാല്‍ കൈകളിലായിരം
മുത്തങ്ങള്‍ തന്നതും
മനതാരില്‍ തെളിയുന്നു

***************************************

ഈ കണ്ണീര്‍ മഴ
കാണുവാന്‍ കാഴ്ചക്കാര്‍ ഏറെയുണ്ട്
അതില്‍ നനയാനും
ആവോളം ആസ്വദിക്കാനും
തോരുമ്പോള്‍ കണ്ണില്‍ കുത്തി
വീണ്ടും വീണ്ടും പെയ്യിക്കാനും

******************************

ഒരു കൊച്ചു തെന്നല്‍ വന്നു
തഴുകി തലോടി കടന്നു പോയി
ആല്‍മരതണലില്‍ ഈ സ്നേഹ കൂട്ടായ്മയില്‍
ഒരിക്കലും കാണാതെ നമ്മള്‍ പരസ്പരം
കാണുന്നു മിണ്ടുന്നു നമ്മള്‍ എല്ലാരും
പല നിറക്കാരും പലതരക്കാരും
പല നാട്ടുകാരും പക്ഷെ നമ്മള്‍
ഒരുപോലെ കൂടുന്നു
കളിക്കുന്നു ചിരിക്കുന്നു അറിവുകള്‍
പങ്കുവചിടുന്നു
ഒരുനാള്‍ നമ്മള്‍ കാണുമെന്നു
കാണാതെ നമ്മള്‍ പറഞ്ഞിടുന്നു...

******************************************

അടുക്കളയില്‍ നിന്നും ഒഴുകി വരുന്നു
അച്ചിങ്ങ തോരന്‍ ഉണ്ടാക്കുന്ന മണം
അത് കേട്ടപ്പോള്‍ എന്റെ കുടല് കരിയുന്നു
വിശപ്പിന്റെ അസുഖം കൂടി വരുന്നു
അയ്യോ എനിക്ക് വിശക്കുന്നേ
അടുക്കള വരെയൊന്നു പോയി നോക്കിയാലോ
അമ്മയില്ലെങ്കില്‍ ഒന്ന് കട്ട് തിന്നാം....

****************************************************

 മാറാത്ത സ്നേഹത്താല്‍ മാറോടു ചേര്‍ക്കുന്ന
മാറാത്ത സ്നേഹിതന്‍ നീതന്നെയല്ലയോ...
മുടന്തനാം കുഞ്ഞാടിനെ മാറോടു ചേര്‍ത്ത് നീ
വല്‍സല്യമോടെ പാലിചിടുന്നു....
തോളിലെടുത്തു നീ കാരുന്ന്യമോടെ
പാപങ്ങളെല്ലാം ക്ഷമിചിടുന്നു....
മാറാത്ത സ്നേഹത്തില്‍
മാത്രമെന്‍ ആശ്രയം
മനുഷ്യനായ് പിറന്ന ദൈവപുത്ര
മനുഷ്യനായ് മരിച്ച സ്നേഹനാഥ
ഈശോ നിന നാമം എത്ര മാധുര്യം

********************************************

 ഇന്ന് എന്ത് സുഖമുള്ള ശബ്ദം
ഇന്നലെ കേട്ട മധുര ശബ്ദം
കാലമേറെയായി ഞാന്‍
കേള്‍ക്കാത്ത ശബ്ദം
വീണ്ടും കേള്‍ക്കാന്‍
കൊതിക്കുന്ന ശബ്ദം


***********************************

കാത്തിരിപൂ ഞാന്‍
കാതോര്‍തിരിപൂ ഞാന്‍
സ്വര്‍ഗത്തില്‍ മാലഖമാരോത്ത്
നിന്‍ പൂമുഖം കാണാന്‍
കണ്ടു കരളു നിറയാന്‍
കാഴ്ചവയ്ക്കുന്നു ഞാന്‍ ദൈവമേ നിന്‍ മുന്നില്‍
എന്നെയും എനിക്കുള്ള സര്‍വവും

**********************************


വീശിവരും കുഞ്ഞിളം കാറ്റിനു
മണമില്ല നിറമില്ല ഭംഗിയില്ല
ജാതിയില്ല മതമില്ല
വലിയവനോ ചെറിയവാനോ
കറുത്തവാനോ വെളുത്തവാനോ
വേര്‍തിരിവില്ല
നിറയുന്ന സ്നേഹത്താല്‍ മനസ് തഴുകി
കുളിരേകി സുഖമേകി
ജീവശ്വസമായ് എന്റെ പൂങ്കാറ്

***************************************

കരയാനറിയാത്ത സൂര്യനെ നോക്കി
ചിരിക്കാനറിയാത്ത മഴമേഘങ്ങള്‍
സൂര്യനോരുനാള്‍ മുഖം കറുപ്പിച്ചു
മേഘങ്ങലെല്ലാം പൊട്ടിച്ചിരിച്ചു
മഴതുള്ളിയായി ഭൂവില്‍ പതിച്ചു
അത് നോക്കി സൂര്യനും പുഞ്ചിരിച്ചു

****************************

ഏകാന്തതയ്ക്ക് മരുന്നല്ലോ
സൌഹ്രദം എന്ന ദിവ്യ ഔഷധം
ആല്‍ത്തറയില്‍ തമാശ കേട്ട്
ഒറ്റയ്ക്കിരുന്നു പൊട്ടിച്ചിരിക്കുന്ന
എന്നെ നോക്കി ചിന്തിച്ചിരിക്കുന്നു വീട്ടുകാര്‍
വട്ടാണോ ഭ്രാന്താണോ
ചിന്തകഴപ്പതിലായി നാട്ടുകാര്‍

********************************************

നീ വേദനകൊണ്ട് പിടഞ്ഞു
ജീവന്‍ പോകതെയുള്ള്
മോഹിക്കണ്ട മകനെ
എന്റെ ചെവിയില്‍
ഒരു ചെമ്പരത്തിപൂ ..

*******************************
ആള്‍ ദൈവങ്ങളില്‍ ആശ്രയം
തേടുന്ന ബുദ്ധിയില്ലാത്തവര്‍
ബുദ്ധിയുള്ള ആള്‍ ദൈവങ്ങളോ
കാശിനെ ദൈവമായി കണ്ടു
തങ്ങളെ ദൈവമാക്കി

*************************

ശാസ്ത്രമാണ് ദൈവമെന്നു
ചോല്ലുന്നവരോട് ഒരു ചോദ്യം
ഈ ശാസ്ത്രതിനാവുമോ
ജീവനെകുവാന്‍

********************

മനസിലാകേണ്ടത് മനസിലാക്കിയാല്‍
മനസിലുള്ളത് മനസില്‍നിന്നും
കളയേണ്ടിവരും
മനസിലാക്കിയതിനെ മനസ്സില്‍
വയ്ക്കെണ്ടിയും വരും
മനസിലാക്കേണ്ടത് മനസിലാക്കി
മനസിലുള്ളത് മനസില്‍നിന്നും
മനസോടെ മാറ്റണം
മനസിലായോ??

************************

കൈവിട്ടു പോയെന്റെ മനസ്സ്
കാറ്റതലയുന്ന പട്ടമായി
അപ്പുപ്പന്താടി പോലെ
മഞ്ചാടി പോലെ
മയില്‍‌പീലി പോലെ
നിറമുള്ള മനസ്സ്
ഇന്ന് നിറം കെട്ടുപോയി

**********************************

 പ്രാര്‍ത്ഥന കേട്ടില്ല ദൈവം
അറുത്തെടുത്തു പ്രിയാമാം പൂവിനെ
സ്വന്തമാക്കി കൊണ്ട് പോയവന്‍
തമ്മില്‍ കാണാത്ത എന്റെ തോഴനെ
മനസ്സിന്റെ വേദന ചൊല്ലുവാനകില്ല
ചേച്ചി എന്ന് വിളികാനായ്
തിരികെ വരില്ലവന്‍
കൂടെപിറപ്പിനെ പോല്‍
സ്നേഹിച്ചു പോയവര്‍
ഒരു നോക്ക് കാണുവാന്‍
കനിഞ്ഞില്ല കാലവും
ഓര്‍മ്മയില്‍ എന്നും
നോവുന്ന ഓര്‍മയായ്‌
കൂടെയുണ്ടാകും എന്റെ തോഴ

*************************************

മിഴികള്‍ നിറയുമ്പോള്‍
മനസ്സ് തേങ്ങുന്നു
എന്തിനെ നമ്മള്‍
കണ്ടുമുട്ടി
കാണാമറയത് ഇരുന്നു
സ്നേഹം പങ്കുവച്ചു
സ്നേഹത്തില്‍ ഒന്നായി
ദുഃഖത്തില്‍ ഒന്നായി
മരണത്തില്‍ നമ്മള്‍
തനിച്ചായി.

****************************

തമ്മില്‍ കാണുമ്പോള്‍ കണ്ണില്‍
ഒരു നൂറു സ്വപ്‌നങ്ങള്‍
ഒന്നായ് വിരിഞ്ഞു
പിരിയുവാന്‍ നേരത്താ
സ്വപ്‌നങ്ങള്‍ ഒക്കെയും
കണ്ണുനീരായ് കൊഴിഞ്ഞു പോയി

**********************************

ഓര്‍മ്മകള്‍ എന്നും കൂട്ടായുണ്ട്
പിരിയാതെ മായാതെ
കണ്മുന്നിലുണ്ട്
കണ്ണീരാല്‍ നനച്ചു
വാടാതെ ഞാന്‍ സൂക്ഷിക്കും

********************************************

മാനത്തു കൊട്ടും പാട്ടും കേള്‍ക്കുന്നു
കമ്പിത്തിരിയും കത്തുന്നു
പെയ്യാത്ത മഴമേഘങ്ങള്‍
ഓടിനടന്നു കൊതിപ്പിക്കുന്നു
ഞാനെല്ലാം ഓഫ്‌ ആക്കട്ടെ
ഇല്ലെങ്കില്‍ എല്ലാം
കട്ടപുകയായ് മാറും

********************************

ആശകളെല്ലാം പൂ പോല്‍ വിരിഞ്ഞു
ഇലപോലെ കൊഴിഞ്ഞു പോയ്‌
കൊഴിയുംന്തോറും വിരിയുന്നു
മനസ്സിലെന്നും ആശപ്പൂ

***********************************************

വികാരങ്ങള്‍ എല്ലാം വിവേകത്തോടെ
വിജയം വരിക്കാന്‍ ഇനിയും പഠിക്കു നീ
വിവേകം വെടിഞ്ഞു ജീവിച്ചു പോയാല്‍
മ്രഗത്തെക്കാളും മ്രഗീയമായിടും
നമ്മുടെ ജീവിതം സോദരരെ

****************************************

നിഷ്കളങ്കമായി സ്നേഹിക്കാനും
നിഷ്കളങ്കമായി കൂട്ടുകൂടാനും
കളിക്കാനും ചിരിക്കാനും
തല്ലു കൂടാനും കൂടെ പിറന്നൊരു
സോദരനായി സോദരിയായി
സങ്കടങ്ങളുടെ വേലിയെറ്റത്തില്‍
താങ്ങായി മാറാം നമുക്കി
ആല്‍മരതണലില്‍

***********************************

ജീവിതം വെള്ള കടലാസായ്
അക്ഷരമാറിയാതെ കുത്തി വരച്ചതില്‍
കലയറിയാതെ നിറം വാരിതേച്ചതില്‍
ഭാവനയിലാതെ കുത്തികുറിച്ചതില്‍
ജീവിതം ഇന്നെന്നെ പഠിപ്പിച്ചു
അക്ഷരമെടുത്തു വരയ്ക്കേണ്ടതും

അച്ചടക്കത്തോടെ നിറം കൊടുക്കേണ്ടതും
എല്ലാം പഠിച്ച ഞാന്‍ ഇന്ന്
കാത്തിരിക്കുന്നു
കൈവിട്ടു പോയ മനസുമായ്
വെള്ള കടലാസായ് ഇനിയൊരു ജന്മം

****************************************

പൂമഴ പെയ്യുന്ന പൂമരച്ചോട്ടില്‍
പൂമിഴിയാലാവള്‍ കാത്തു നിന്നു
പുഞ്ചിരി വിരിയുന്ന കണ്ണുമായി
പൂമരനവന്‍ വന്നു ചേര്‍ന്നു
പൂമുഖം തൊട്ടോന്നോമനിചു




*******************

പാടാന്‍ വിതുമ്പുന്ന പാട്ടുകള്‍
കേള്‍ക്കാന്‍ തുടിക്കുന്നു മനസ്സും
സ്നേഹം തുളുമ്പും ഹ്രദയവും
എന്റെ ഹ്രദയമിടിപ്പിന്റെ താളത്തില്‍
എനിക്കായ് നീയൊരു പാട്ട് മൂളു
ജീവനില്‍ അലിയും രാഗമായി

***********************

സൂര്യനെ സ്നേഹിക്കും
ചന്ദ്രിക പോലെ
രാവിനെ സ്നേഹിക്കും
സന്ധ്യപോലെ
മഴയെ സ്നേഹിക്കും
പൂവിനെ പോലെ
മഞ്ഞു തുള്ളിയെ സ്നേഹിക്കും
പുല്‍കൊടി പോലെ
നിലാവിനെ സ്നേഹിക്കും
നിശഗന്ധിയെ പോലെ
മുല്ലമുട്ടിനെ സ്നേഹിക്കും
തെന്നല്‍ പോലെ
മഴവില്ലിനെ സ്നേഹിക്കും
കുഞ്ഞിനെ പോലെ

************************************

ഈശോ അണഞ്ഞ നിമിഷം
ഹ്രദയ വികാരങ്ങള്‍
ജീവരാഗമായ്
എന്‍ കുറവുകളില്‍
നിറവായ്‌ നീ നിറഞ്ഞു
എന്റെ മനസിന്‍ കല്ലറകള്‍
തകര്‍ത്തു നീ എന്നെ ഉയര്‍പ്പിച്ചു
നന്മതന്‍ തൂവെള്ള വസ്ത്രം ധരിപ്പിച്ചു
സമാധാനത്തിന്‍ പുത്രനായ്‌
വാഴ്‌ക നീ എന്നെന്നെ അനുഗ്രഹിച്ചു

**************************

ഇരുള്‍  നിറഞ്ഞ ഈ ലോകത്തില്‍
ആയിരം സൂര്യനെ പോലെ നീ
പ്രഭ ചൊരിയുമ്പോള്‍
മെഴുകുതിരി വെട്ടത്തില്‍ ജീവിച്ചു ഞാന്‍
കണ്ടു ഞാനെന്‍ ജീവ നാഥനെ
ഉരുകി ഉരുകി തീരും ഞാന്‍
എന്‍ ജീവിത കാലം അവനുവേണ്ടി


**************************

നിമിഷങ്ങള്‍ പോയതറിഞ്ഞില്ല
ഞാന്‍ നീ കൂടെ
ഉണ്ടായ നാളുകളില്‍
മനസിന്റെ ദുഃഖങ്ങള്‍
അറിഞ്ഞില്ല ഞാന്‍
നീ കൂടെയുണ്ടായ നിമിഷങ്ങളില്‍
സ്നേഹത്തിനു പകരം ദുഃഖം തന്നു
ദുഖത്തിന് പകരം സ്നേഹം തന്നു
എന്റെ സന്തോഷം നിന്റെതായി
നിന്റെ സങ്കടം എന്റെതായി
നാളുകള്‍ എല്ലാം നമ്മുടെതായി

********************

അറിയുന്നു എന്ന് ഭാവിക്കുന്നവനോന്നും
അറിയില്ല എന്നതാണ് സത്യം
സ്നേഹത്തെ കുറിച്ച് പാടുമ്പോഴോക്കെ
സ്നേഹം എന്തെന്ന് തിരഞ്ഞു നടക്കുന്നു
കരുണയെ കുറിച്ച് പറയുപോഴും
കരുണ കണ്ണില്‍ തെല്ലുമില്ല

**********************

പാടാന്‍ ഉള്ളതല്ല സ്നേഹം
പ്രകടിപ്പിക്കാന്‍ ഉള്ളതാണ്
പ്രസംഗിക്കാന്‍ ഉള്ളതല്ല സത്യം
പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്

*********************

പള്ളികൂടത്തില്‍ നിന്നും
ഓടിയെത്തി ഞാന്‍
നാല് മണിപൂ വിരിയുന്നാകാണന്‍
പുഞ്ചിരി തൂകി നില്‍ക്കുന്ന
പൂവിനെ വാരിയെടുതൊരുമ്മ കൊടുത്തു

**********************

കാറ്റിലാടുന്ന ഓലതുമ്പില്‍
ചാഞ്ചാട്ടം ആടുന്ന
ആറ്റകിളികൂടും
ഉഴുതു മറിക്കുന്ന പാടത്തിനക്കരെ
കൊറ്റികള്‍ പറന്നുയരുന്നതും
കൌതുകത്തോടെ നോക്കിയിരുന്നു ഞാന്‍

*******************

 കഥകള്‍ പറഞ്ഞു
കളികള്‍ ചൊല്ലി
കവിത കുറിച്ച്
സ്നേഹം നിറച്ചു
ദുഃഖം മറച്ചു
കൂട്ടുകൂടി ഒന്നായ് ചേര്‍ന്ന്
ഒരു വീടായി ആല്‍തറ തണലില്‍


**********************

 ആദ്യം തോന്നി ഒന്ന് കാണാന്‍
കണ്ടപ്പോള്‍ ഒന്ന് ചിരിക്കാന്‍
ചിരിച്ചപ്പോള്‍ ഒന്ന് കരയാന്‍
ഞാന്‍ ചിരിച്ചപ്പോള്‍
കൂടെ ചിരിക്കുന്നു
ഞാന്‍ കരഞ്ഞപ്പോള്‍
കൂടെ കരയുന്നു
ചിരിച്ചും കരഞ്ഞും
ഞാനും എന്റെ കണ്ണാടിയും

11 comments:

കൊച്ചുമുതലാളി said...

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..

നുറുങ്ങുകള്‍ ഇഷ്ടമായി.. ആശംസകള്‍!

ajith said...

ഭക്തിയും വിഭക്തിയും

കുഞ്ഞുകവിതകളെല്ലാം നന്നായിട്ടുണ്ട്
കുറെ എഴുതിയിട്ടുണ്ടല്ലോ.....ആശംസകള്‍ മിനി.

Unknown said...

ഒരുപാടുണ്ടല്ലോ.. ഭാവുകങ്ങൾ

Unknown said...

kunjukavithakal ellam vayichu.karayatha sooryane kanan vaikiyathil vishamam thonni...hridayamthinu kulirekunna manoharamaya kavithakal...ezhuthuka.eniyum eniyum...aashamsakal...prarthanakal..

കരയാത്തസൂര്യന്‍ said...

സന്തോഷം കൊച്ചുമുതലാളി

കരയാത്തസൂര്യന്‍ said...

അജിത്‌ ചേട്ടാ ഇത് പലപ്പോഴായി എഴുതിയതാണ് ആല്‍തറ എന്നാ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ നിമിഷ കവിതകള്‍ എന്നാ പോസ്റ്റില്‍ പലപ്പോഴായി ഞാന്‍ കുറിച്ചതാണ് ഈ കുഞ്ഞികവിതകള്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നു തോന്നി അങ്ങിനെ പോസ്റ്റിയതാണ് .....നന്ദി അജിത്‌ ചേട്ടാ

കരയാത്തസൂര്യന്‍ said...

താങ്ക്സ് സുമേഷ്‌

കരയാത്തസൂര്യന്‍ said...

ഒരുപാട് നന്ദി ഷംനാദ്

Unknown said...

എല്ലാം വളരെ നന്നായിട്ടുണ്ട്

BLOODNET said...

God bless you....my dear

please call 8086402056 (all kerala blood donors association)

Unknown said...


We are urgently in need of kidney donors in Kokilaben Hospital India for the sum of $500,000,00, (3 CRORE INDIA RUPEES) All donors are to reply via Email only: hospitalcarecenter@gmail.com or Email: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215